
മകന് അമ്മ എഴുതിയ കത്ത്
ജോസ് ഫ്രാങ്കിളിനെ ബ്ലാക്ക് മെയിൽ ചെയ്ത് 50 ലക്ഷം വാങ്ങാൻ
തിരുവനന്തപുരം;മരിക്കുന്നതിന് മുൻപ് മകന് അമ്മ എഴുതിയ കത്ത് കൗൺസിലറെ ബ്ലാക്ക് മെയിൽ ചെയ്ത് 50 ലക്ഷം വാങ്ങാൻ. കേരളത്തിലുട നീളെ
ആയിരക്കണക്കിന് ആളുകൾ ആത്മ ഹത്യ ചെയ്യാറുണ്ട് .അതിനു മുൻപ് കുറിപ്പുകൾ എഴുതി വയ്ക്കാറുണ്ട് .ഇത് സാധാരണമാണ് .എന്നാൽ ദിവസങ്ങൾക്കു മുൻപ് നെയ്യാറ്റിൻകര മുട്ടക്കാട് വീട്ടമ്മ ആത്മഹത്യ ചെയ്തതു
കത്തുകൾ എഴുതി വച്ചശേഷമാണന്നു പോലീസ് പറയുന്നുണ്ട് .ആ കുറിപ്പിൽ കൗൺസിലറുടെ പേര് പരാമർശിക്കുന്നുണ്ട് .കൗൺസിലർ ശല്യം ചെയ്തതായും സൂചനയുണ്ട് .ഒന്നിലധികം പേജുകളുള്ള കുറിപ്പിൽ വീട്ടമ്മ തന്റെ ഉണ്ടായിട്ടുള്ള
കടങ്ങൾ വീട്ടുവാൻ മകനോട് പറയുന്നുണ്ട് കടങ്ങളുടെ വിവരങ്ങൾ മുഴുവനും കത്തിൽ സൂചിപ്പിക്കുന്നുണ്ട് .പലരുടെയും പേരുകൾ പറയുന്നുണ്ട് കൊടുക്കാനുള്ള
തുകകളും മകനോട് പറയുന്നുണ്ട് .ഏതാണ്ട് 2500000 രൂപയോളം വരുമെന്ന് തോന്നുന്നു. കടം വാങ്ങിയത്പ ലരിൽ നിന്നായതുകൊണ്ട് ദിവസേന കൊടുക്കേണ്ടതും ,മാസത്തിൽ കൊടുക്കേണ്ടതും ഉണ്ടണ്ടാവണം .ഇവരെല്ലാം പലദിവസങ്ങളിലായി വീട്ടിലും മുട്ടക്കാട് ജംഗ്ഷനിലെ കടയിലും വന്നുപോകുന്നുണ്ടാകാം .ഇത് മരണപ്പെട്ട വീട്ടമ്മക്ക് മനസ്സിന് പിരിമുറുക്കം ഉണ്ടണ്ടാക്കി ക്കാണും. ഇതുപരിഹരിക്കാൻ ലോണെടുക്കാൻ ശ്രമിച്ചുകാണും.
ഇതിനു വേണ്ടി കൗൺസിലറെ സമീപിച്ചുകാണും .നമ്മൾ വിചാരിക്കുന്നതുപോലെ കാര്യങ്ങൾ നടക്കണമെന്നില്ല .കടംവീട്ടാൻ വഴികാണാതെ വന്നപ്പോൾ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചുകാണും .എന്നാൽ പോകുമ്പോൾ കൗൺസിലറെ കൂടി ബ്ലാക്ക് മെയിൽ ചെയ്ത് 50 ലക്ഷം വാങ്ങാൻ തീരുമാനിച്ചുറച്ചു കാണും .അങ്ങിനെയായിരിക്കാം കത്തുകൾ എഴുതിയത് . മാധ്യമങ്ങളിൽ കണ്ട കത്തിൽ എല്ലാപേജുകളും ഉണ്ടായിരുന്നില്ല.ജോസ് ഫ്രാങ്ക്‌ളിൻ ജാമ്മ്യത്തിനു കോടതിയെ സമീപിച്ചപ്പോളാണ് കത്തിന്റെ പൂർണ രൂപം പുറത്തു വന്നത് .ആദ്യഘട്ടത്തിൽ സിപിഎമ്മും ബിജെപിയും ജോസ് ഫ്രാങ്ക്‌ളിനെതിരെ രംഗത്ത് വന്നിരുന്നു .കോടതി
ജോസ് ഫ്രാങ്ക്‌ളിനു ജാമ്യം നൽകിയത് എല്ലാ കാര്യങ്ങളും പരിശോധിച്ചശേഷമാണ് .